Thursday

ഐ ലവ് യു !... അബി V-B



“സാര്‍, എനിക്ക് പുസ്തകം അങ്ങോട്ട്‌ തുറക്കാന്‍ വയ്യ.”

അതെന്താടോ പൂട്ടുള്ള പുസ്തകം ആണോ?

എക്സാമിന് മുന്‍പ്  വിദ്യാര്‍ത്ഥികള്‍ക്ക്‌ ടൈം മാനേജ്മെന്റ് ക്ലാസ്സ്‌ എടുക്കാന്‍ പോയതായിരുന്നു ട്രെയിനര്‍ സുഹൃത്ത്‌.,.

 ക്ലാസ്സ്‌ കഴിഞ്ഞ് വ്യക്തിഗത കൌണ്‍സിലിംഗിന് മുന്‍പില്‍ ഇരിക്കുന്നത് ഒന്‍പതാംക്ലാസ്സ്‌കാരന്‍.,.

 ഇനി അദ്ധേഹത്തിന്റെ വാക്കുകള്‍...,.
  
“സര്ര്ര്ര്ര്ര്ര്ര്‍........,..... എന്റെ ഫീലിംഗ്സ് സാറിന് പോലും പറഞ്ഞാല്‍ മനസ്സിലാവില്ല...”

അയ്യോ, കളി പറഞ്ഞതല്ലേ. പ്രശ്നം എന്താണെന്നു പറയു കേള്‍ക്കട്ടെ.

“സാര്‍.. പുസ്തകം തുറന്നാല്‍ അവളുടെ മുഖം ആണ്! അടച്ചാലും !  ഒരക്ഷരം പഠിയ്ക്കാന്‍ പഠിക്കാന്‍ പറ്റുന്നില്ല.”



ഒരു മുതിര്‍ന്ന കാമുകന്റെ ഭാവമായിരുന്നു അവനു. സംഗതി സീരിയസ് ആണെന്ന് അവന്‍ ഉറച്ചു വിശ്വസിക്കുന്നു.

“അവള്‍ക്കെന്തടോ ഇത്ര പ്രത്യേകത?”

“അവളെ ഒരു തവണ കണ്ടാല്‍ സാര്‍ ഈ ചോദ്യം എന്നോട് ചോദിക്കില്ല!”

ശബ്ദം താഴ്ത്തി അവനോടു ചോദിച്ചു, “അവള്‍ ഈ ക്ലാസ്സില്‍ ഉണ്ടോ?"

“ഉണ്ടോന്നോ, അവള്‍ ഈ ക്ലാസില്‍ ഉള്ളതോണ്ടല്ലേ ഈ രണ്ടു മണിക്കൂര്‍ ഞാന്‍ ഇതിനകത്തു ഇരുന്നത് !”

എന്റെ ക്ലാസ്സ്‌ ഊളയാണെന്ന് അവന്‍ പറയാതെ പറഞ്ഞെങ്കിലും ഞാന്‍ ചോദിച്ചു “ആരാ കക്ഷി?”

“എന്റെ പുറകില് മൂന്നമത്തെ ബെഞ്ചില് ജനലിനു തൊട്ടടുത്ത്‌ ഇരിക്കുന്ന കുട്ടി. കണ്ടോ കണ്ടോ??”

ഞാന്‍ നോക്കി. മൂങ്ങ പോലെത്തൊരു പെണ്ണ്!

“എന്താടോ ഇവള്ക്കിത്ര വലിയൊരു പ്രത്യേകത?”

“സാറെ.. അവള്‍ടെ മൂക്ക് കണ്ടോ മൂക്ക്? അത് കണ്ടാല്‍ ആരായാലും അവളെ പ്രണയിച്ചു പോവും!”

മൂക്കിനോടുള്ള പ്രണയക്കേസ് കൈകാര്യം ചെയ്യാന്‍ വെള്ളം കുടിച്ച കഥ അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്കോര്‍മ വന്നത് ‘തട്ടത്തിന്‍ മറയത്’നു ആരോ എഴുതിയ റിവ്യൂ വരികള്‍ ആയിരുന്നു.


“എന്റെ സാറേ തട്ടമിട്ട് അവള്‍ ഇങ്ങനെ നടന്നു വരുമ്പോളുണ്ടല്ലോ ചുറ്റുമുള്ളത് ഒന്നും കാണാന്‍ പറ്റില്ല” – അപ്പൊ ഇനി ആ തട്ടം കാറ്റത്തെങ്ങാനും ഒന്ന് മാറി കഴുത്തിന്ടവിടെ വല്ല കരപ്പനോ കരിവാളിപ്പോ ചൊറിയോ പാണ്ടോ കണ്ടാല്‍, ട്ടിം ! ദാ കിടക്കുന്നു നായകന്റെ പ്രണയം.

കൗമാരത്തിലെ പ്രണയക്കേസുകള്‍ പിന്നേം കൈകാര്യം ചെയ്യാം. പക്ഷെ എല്‍ പി , യു പി ക്ലാസ്സിലെ കാര്യങ്ങളോ? ധര്‍മ്മസങ്കടത്തില്‍ ആയിപ്പോവുന്നത് പാവം അധ്യാപകര്‍ തന്നെ.

ആറാംക്ലാസ്സ്കാരന്‍ അഞ്ചാംക്ലാസ്കാരിക്ക് ഗ്രീറ്റിംഗ് കാര്‍ഡ്‌ കൊടുത്തു. വലിയ പ്രണയ ചിഹ്നം ഉള്ള ഒരെണ്ണം. അതവളുടെ അച്ഛന്റെ കയ്യിലെക്കും അവിടുന്നത് ക്ലാസ്സ്‌ ടീച്ചറുടെ കയ്യിലേക്കും ശേഷം ചെക്കന്റെ അമ്മേടെ കയ്യിലേക്കും രണ്ടു ദിവസം കൊണ്ട് ദീര്‍ഘദൂര സര്‍വീസ്‌ നടത്തി. പാവം അമ്മയെന്തു ചെയ്യാന്‍, കാര്‍ഡ് വലിച്ചു കീറിക്കളഞ്ഞു, ചെക്കന്റെ ചന്തിക്ക് നാല് പെടയും കൊടുത്തു.


ദുഃഖം, മാനഹാനി... പാവം ചെക്കന്‍ എന്ത് ചെയ്യാന്‍ , കയ്യില്‍ കിട്ടിയ കാശും മൂന്നു ജോഡി ഡ്രെസ്സും സ്കൂള്‍ ബാഗിലിട്ടു സൈക്കിള്‍ ആഞ്ഞു ചവിട്ടി. ഇരുട്ടിയപ്പോള്‍ കണ്ട ബസ്സ്‌സ്റ്റാന്‍ഡില്‍ സൈക്കിളും പാര്‍ക്ക്‌ ചെയ്തു ഇരിക്കുന്ന ചെക്കനെ പട്രോളിംഗ് ചെയ്യുന്ന പോലീസുകാരാണ് വീടെത്തിച്ചത്.

പ്രശ്നം അവിടം കൊണ്ട് അവസാനിക്കുമോ? ആറാം ക്ലാസ്സ്കാരന് ലൈന്‍ ഉണ്ടെന്നു അറിയുമ്പോ ലൈനില്ലാത്ത എട്ടാം ക്ലാസ്സ്കാരന് ആവാത്തതിന്റെ വിഷമം. നാലാം ക്ലാസ്സ്കാരന് ഇനി രണ്ടു വര്ഷം കൂടിക്കഴിഞ്ഞാല്‍ എന്തെങ്കിലുമൊക്കെ നടക്കുമല്ലോ എന്ന പ്രതീക്ഷ ! ഉണ്ടവന് പായ കിട്ടാഞ്ഞിട്ട്, ഉണ്ണാത്തവന് എല കിട്ടഞ്ഞിട്ടും ഉള്ള അവസ്ഥ. പിന്നീട് വന്ന കേസുകള്‍ വെളിവാക്കിയതാണ് ഇക്കാര്യങ്ങള്‍.,.


തൃശ്ശൂരിലെ ഒരു പ്രമുഘ വിദ്യാലയത്തില്‍  Ethical Education അധ്യാപകന്‍ അയ സുഹൃത്ത്‌ പറഞ്ഞതിങ്ങനെ.

“ഇതൊക്കെ പണ്ടും ഉണ്ടായിരുന്നു, പക്ഷെ ആരും അത് ജെനറലൈസ് ചെയ്യാത്തത് കാരണം ഒതുങ്ങിനിന്നു, ഇന്നത്‌ ജെനറലൈസ് ചെയ്യപെടുന്നത് കൂടുതലാവാന്‍ കാരണം ആവുന്നു. ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ലെ പാട്ടൊക്കെ കാണുന്ന കുഞ്ഞു ഹൃദയങ്ങള്‍ എങ്ങനെ പ്രണയാര്‍ദ്രമാവാതിരിക്കും??”



ഏഴാം ക്ലാസ്സിലെ കമിതാക്കള്‍ സ്കൂള്‍ വരാന്തയില്‍ വച്ച് പബ്ലിക് ആയി ചുംബിച്ചു! പയ്യന്റെ ‘എക്സ്-ലൈന്‍’ വിവരം അപ്പൊ തന്നെ പ്രിന്‍സിപ്പലിന് എത്തിച്ചു. പ്രശനം ഒരുവിധം കൈകാര്യം ചെയ്ത് പ്രിന്‍സി നേരെ സ്റ്റാഫ്‌ റൂമിലെത്തി പരസ്യമായി തന്നെ പറഞ്ഞു.

“ഇവിടെ  Ethical Education ഒക്കെ ഉണ്ടായിട്ട് എന്താ കാര്യം? കണ്ടില്ലേ കുട്ടികള്‍ പോകുന്ന പോക്ക്”

തടിയൂരാന്‍, നമ്മുടെ അദ്ധ്യാപകന്‍ തിരിച്ച്..

“മാഡം, അതൊക്കെ ഉള്ളത് കൊണ്ട് അത് വരാന്തയിലെ ഒരു ഉമ്മ കൊടുക്കലില്‍ ഒതുങ്ങി... ഇല്ലായിരുന്നെങ്കില്‍...”

പ്രിന്‍സി വന്നതിന്റെ ഇരട്ടി വേഗത്തില്‍ പുറത്തേക്ക്.

1 comment: